31/05/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ട്രൈബൽ മേഖലകളിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 3 കോടി 50 ലക്ഷം രൂപ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ ഫണ്ട് വകയിരുത്തി ആര്യനാട് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുളള പദ്ധതിയാണ് തേവിയാരുകുന്നു വാട്ടർ സപ്ലൈ പ്രോജക്ട്. തേവിയാരുകുന്ന് വാർഡിൽ കരമനയാറിന് ചേർന്നുള്ള താഴ്ന്ന പ്രദേശത്ത് ഫിൽട്രേഷൻ ഗ്യാലറി, കിണർ എന്നിവ നിർമ്മിച്ച് കരമനയാറിലെ ജലം ശുദ്ധീകരിച്ച് തേവിയാരുകുന്നിൽ ഉയർന്ന പ്രദേശത്ത് നിർമ്മിച്ചുവരുന്ന 5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിൽ എത്തിക്കുന്നു. തുടർന്ന് എസ്സ്.റ്റി മേഖലളിൽ കുടിവെള്ള ക്ഷാമവും വരൾച്ചയും അതിരൂക്ഷമായിട്ടുള്ള പ്രദേശങ്ങളിലും പൈപ്പ് കണക്ഷൻ എത്താത്ത മറ്റു പ്രദേശങ്ങളിലും പ്രസ്തുത ടാങ്കിൽ നിന്നും കണക്ഷൻ നൽകി കുടിവെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ടാങ്കിൻറെ നിർമ്മാണം പൂർത്തിയായി വരികയാണ്. എന്നാൽ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ പ്രസ്തുത പ്രോജക്ട് നടപ്പിലാക്കുവാൻ അനുവദിക്കാതെ പ്രദേശവാസിയായ ശ്രീ.സനൽകുമാർ എന്ന വ്യക്തി തടസ്സം നിൽക്കുകയാണ്. കരമനയാറിന് സമീപം കിണർ, ഗാലറി എന്നിവ നിർമ്മിക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുളള സ്ഥലത്തേക്ക് ഇറങ്ങുവാൻ ട്രൈബൽ മേഖലയിൽ ഏകദേശം 60 വർഷം പഴക്കമുള്ള ഒരു പൊതുവഴിയുണ്ട്. ഈ പൊതുവഴി സനൽകുമാർ അനധികൃതമായി കയ്യേറി കൈവശം വച്ചിരിക്കുകയാണ്. ഈ പൊതുവഴി വിട്ടുനൽകണമെന്ന് പഞ്ചായത്ത് ഭരണസമിതി പലതവണ ശ്രീ.സനൽകുമാറിനെ നേരിൽകണ്ട് അഭ്യർത്ഥിച്ചെങ്കിലും നാളിതുവരെ നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല . പ്രസ്തുത വിഷയം ഊരുകൂട്ടത്തിൽ ചർച്ച ചെയ്യപ്പെടുകയും എന്നാൽ ശ്രീ.സനൽകുമാറിൻറെ ഭാര്യയായ ശ്രീമതി.വിജിമോൾ പൊതുവഴി തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും പഞ്ചായത്തിൻറെ പദ്ധതിയ്ക്കായി തുറന്ന് നൽകില്ലെന്നുമുളള നിലപാട് ഊരുകൂട്ടത്തെ അറിയിച്ചു. എന്നാൽ ടിയാളും കുടുംബവും കയ്യേറിയിരിക്കുന്ന പൊതു വഴി തിരിച്ചുപിടിക്കുന്നതിനുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഊരു നിവാസികൾ ഊരുകൂട്ടത്തിൽ തീരുമാനമെടുക്കുകയും ആയതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. 2020-ൽ കരാറിലേർപ്പെട്ട് നിർമ്മാണം ആരംഭിച്ച തേവിയാരുകുന്നു വാട്ടർ സപ്ലൈ പ്രോജക്ട് 2 വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാൻ സാധിക്കാതെ പകുതി വഴിയിലാണ്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ പദ്ധതി തുക നഷ്ടമാകുകയും പഞ്ചായത്തിൻറെ വികസന പ്രവർത്തനത്തിന് തടസ്സമുണ്ടാകുകയും ചെയ്യുനനുർർ ആയതിനാൽ ടിയാനും കുടുംബവും അനധികൃതമായി കയ്യേറി കൈവശം വെച്ചിരിക്കുന്ന പ്രസ്തുത പൊതു വഴിയിലൂടെ തേവിയാരുകുന്നു വാട്ടർ സപ്ലൈ പദ്ധതിയ്ക്കായി ഏറ്റെടുത്തിട്ടുളള സ്ഥലത്തേയ്ക്ക് പ്രവേശിച്ച് പൈപ്പ് ലൈനും മറ്റു നിർമ്മാണപ്രവർത്തനങ്ങളും നടത്തുന്നതിനുളള അനുമതി ഉത്തരവ് നൽകുന്നതിനുളള നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ട്രൈബൽ മേഖലകളിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 3 കോടി 50 ലക്ഷം രൂപ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ ഫണ്ട് വകയിരുത്തി ആര്യനാട് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുളള പദ്ധതിയാണ് തേവിയാരുകുന്നു വാട്ടർ സപ്ലൈ പ്രോജക്ട്. തേവിയാരുകുന്ന് വാർഡിൽ കരമനയാറിന് ചേർന്നുള്ള താഴ്ന്ന പ്രദേശത്ത് ഫിൽട്രേഷൻ ഗ്യാലറി, കിണർ എന്നിവ നിർമ്മിച്ച് കരമനയാറിലെ ജലം ശുദ്ധീകരിച്ച് തേവിയാരുകുന്നിൽ ഉയർന്ന പ്രദേശത്ത് നിർമ്മിച്ചുവരുന്ന 5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിൽ എത്തിക്കുന്നു. തുടർന്ന് എസ്സ്.റ്റി മേഖലളിൽ കുടിവെള്ള ക്ഷാമവും വരൾച്ചയും അതിരൂക്ഷമായിട്ടുള്ള പ്രദേശങ്ങളിലും പൈപ്പ് കണക്ഷൻ എത്താത്ത മറ്റു പ്രദേശങ്ങളിലും പ്രസ്തുത ടാങ്കിൽ നിന്നും കണക്ഷൻ നൽകി കുടിവെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ടാങ്കിൻറെ നിർമ്മാണം പൂർത്തിയായി വരികയാണ്. എന്നാൽ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ പ്രസ്തുത പ്രോജക്ട് നടപ്പിലാക്കുവാൻ അനുവദിക്കാതെ പ്രദേശവാസിയായ ശ്രീ.സനൽകുമാർ എന്ന വ്യക്തി തടസ്സം നിൽക്കുകയാണ്. കരമനയാറിന് സമീപം കിണർ, ഗാലറി എന്നിവ നിർമ്മിക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുളള സ്ഥലത്തേക്ക് ഇറങ്ങുവാൻ ട്രൈബൽ മേഖലയിൽ ഏകദേശം 60 വർഷം പഴക്കമുള്ള ഒരു പൊതുവഴിയുണ്ട്. ഈ പൊതുവഴി സനൽകുമാർ അനധികൃതമായി കയ്യേറി കൈവശം വച്ചിരിക്കുകയാണ്. ഈ പൊതുവഴി വിട്ടുനൽകണമെന്ന് പഞ്ചായത്ത് ഭരണസമിതി പലതവണ ശ്രീ.സനൽകുമാറിനെ നേരിൽകണ്ട് അഭ്യർത്ഥിച്ചെങ്കിലും നാളിതുവരെ നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല . പ്രസ്തുത വിഷയം ഊരുകൂട്ടത്തിൽ ചർച്ച ചെയ്യപ്പെടുകയും എന്നാൽ ശ്രീ.സനൽകുമാറിൻറെ ഭാര്യയായ ശ്രീമതി.വിജിമോൾ പൊതുവഴി തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും പഞ്ചായത്തിൻറെ പദ്ധതിയ്ക്കായി തുറന്ന് നൽകില്ലെന്നുമുളള നിലപാട് ഊരുകൂട്ടത്തെ അറിയിച്ചു. എന്നാൽ ടിയാളും കുടുംബവും കയ്യേറിയിരിക്കുന്ന പൊതു വഴി തിരിച്ചുപിടിക്കുന്നതിനുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഊരു നിവാസികൾ ഊരുകൂട്ടത്തിൽ തീരുമാനമെടുക്കുകയും ആയതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. 2020-ൽ കരാറിലേർപ്പെട്ട് നിർമ്മാണം ആരംഭിച്ച തേവിയാരുകുന്നു വാട്ടർ സപ്ലൈ പ്രോജക്ട് 2 വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാൻ സാധിക്കാതെ പകുതി വഴിയിലാണ്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ പദ്ധതി തുക നഷ്ടമാകുകയും പഞ്ചായത്തിൻറെ വികസന പ്രവർത്തനത്തിന് തടസ്സമുണ്ടാകുകയും ചെയ്യുനനുർർ ആയതിനാൽ ടിയാനും കുടുംബവും അനധികൃതമായി കയ്യേറി കൈവശം വെച്ചിരിക്കുന്ന പ്രസ്തുത പൊതു വഴിയിലൂടെ തേവിയാരുകുന്നു വാട്ടർ സപ്ലൈ പദ്ധതിയ്ക്കായി ഏറ്റെടുത്തിട്ടുളള സ്ഥലത്തേയ്ക്ക് പ്രവേശിച്ച് പൈപ്പ് ലൈനും മറ്റു നിർമ്മാണപ്രവർത്തനങ്ങളും നടത്തുന്നതിനുളള അനുമതി ഉത്തരവ് നൽകുന്നതിനുളള നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//