Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OA(EQM)730/2016 കേസിലെ ഉത്തരവ് പാലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഗ്രാമപഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. ഗ്രാമപഞ്ചായത്തിലെ അമിത ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന ജീവനക്കാർക്ക് 1983 ലെ പേറിവിഷന്‍ പ്രകാരം ലഭ്യമാകേണ്ട 5 ലധികം ക്ലർക്കുമാരുള്ള ഓഫീസുകളിൽ സൂപ്പർവൈസറി തസ്തിക ജൂനിയർ സൂപ്രണ്ടായി നിശ്ചയിച്ചത് ലഭ്യമല്ലാത്ത 542 പഞ്ചായത്ത് ഉണ്ടെന്നത് ഖേദകരമാണ്. ഇത്തരത്തിൽ ഒരു തസ്തിക അപ്ഗ്രേഡേഷൻ വരുത്തുന്നതിലൂടെ ഗ്രാമപഞ്ചായത്തിന് 2 ഇൻക്രിമെന്റ് ഏകദേശം 2500 -3000 നുമിടയിലുള്ള തുക മാത്രമാണ് അധിക ബാധ്യതയായി വരുന്നത്. നിലവിൽ അക്കൗണ്ടന്റ്, ഹെഡ് ക്ലര്ക്ക് എന്നിവ ഒരേ തസ്തികകള്‍ ആയതിനാൽ പ്രമോഷൻ ആകുന്ന രണ്ട് സീനിയർ ക്ലർക്ക്മാര്‍ ഒരു പഞ്ചായത്തിൽ വരുന്നത് ഒരാൾ അക്കൗണ്ടന്റും ഒരാൾ എച്ച് സി ആകുന്നതിനും കാരണമാകുന്നു. ഇതുമൂലം സൂപ്പർവൈസറി തസ്തികയിൽ അധികം പരിചയസമ്പത്ത് ഇല്ലാത്തതും അക്കൗണ്ടിംഗ് ചെയ്തിട്ടില്ലാത്തതുമായ ഒരാൾ വരുന്നത് ഓഫീസ് ഭരണത്തിൽ കാര്യക്ഷമതയെ ബാധിക്കുന്നുണ്ട്. കൂടാതെ ഈ ഹെഡ് ക്ലര്ക്ക് മറ്റൊരു പഞ്ചായത്തിൽ ട്രാൻസ്ഫർ ആയി ചെന്നാൽ സീനിയോറിറ്റി പ്രകാരം ജൂനിയർ ആകുന്നപക്ഷം അക്കൗണ്ടന്റ് ആയി കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യേണ്ടി വരുന്നു . കൂടുതൽ അക്കൗണ്ടിംഗ് ട്രെയിനിങ് വേണ്ടുന്ന അക്കൗണ്ടന്റ് തസ്തികയിൽ തെറ്റുകൾ വരുന്നതിനും അതുമൂലം ഫിനാൻഷ്യൽ മാനേജ്മെന്റിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു . .കൂടാതെ ഇതിന് ആവശ്യമായ ട്രെയിനിങ് നിരന്തരം നൽകുന്നത് സർക്കാരിന് അധിക ബാധ്യത വരുത്തുന്നുമുണ്ട്. ഫസ്റ്റ് സൂപ്പർവൈസറി അക്കൗണ്ടന്റ് തസ്തികയിൽ 5 വർഷത്തോളം ഇരുന്നു ജോലി ചെയ്തു പ്രവർത്തിപരിചയം നേടിയതിനുശേഷമാണ് ഒരാൾ ജൂനിയര്‍ സൂപ്രണ്ട് ആകുന്നത് എങ്കിൽ ആയത് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനത്തിന് ഗുണകരമാകുന്നു. ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ 4 ക്ലർക്ക്മാരും മൂന്ന് സീനിയർ ക്ലാർക്ക്മാരുമായി 7 ക്ലർക്ക്മാരും Technical assistant, Project Assistant,MGNREG സ്റ്റാഫ് 6 പേർ എന്നിവരും ജോലി ചെയ്തുവരുന്നത് പരിഗണിച്ച് ഗ്രാമപഞ്ചായത്തിൽ ജെഎസ്സ് തസ്തിക അനുവദിക്കണമെന്നും ഇതിനാവശ്യമായ തനത് ഫണ്ട് ലഭ്യമാണെന്ന വിവരം സർക്കാരിനെ അറിയിക്കുന്നതിനും മേൽ വിഷയത്തിൽ സർക്കാരിന് യാതൊരുവിധ അധിക ബാധ്യതയും ഉണ്ടാകാത്തതിനാൽ HC പോസ്റ്റ്‌ JS പോസ്റ്റ്‌ ആയി ഉയർത്തുന്ന പ്രക്രിയ ത്വരിതപ്പെടുത്തണമെന്നു സർക്കാരിനോട് അഭ്യർത്ഥിച്ചും തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//